Wednesday, July 31, 2019

മസ്‌ജിദ്‌ റോഡ്‌ മിഴി തുറക്കുന്നു

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മസ്‌ജിദ്‌ റോഡ്‌ ഇരു വശവും സുഭദ്രമായി കെട്ടി ഒതുക്കി പാതയുടെ പണികള്‍ പൂര്‍‌ത്തിയായപ്പോള്‍ വഴിവിളക്ക്‌ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു നന്മേഛുക്കളുടെ മനസ്സ്‌ മുഴുവന്‍.തുടര്‍‌ന്ന്‌ വഴിവിളക്കിന്റെ പണികള്‍ പുരോഗമിക്കുന്നതിലേയ്‌ക്ക്‌ തുനിഞ്ഞു.അധികം താമസിയാതെ തന്നെ തിരുനെല്ലൂര്‍ ഇരു കരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ്‌ റോഡ്‌ മിഴി തുറക്കാന്‍ പോകുകയാണ്‌.നന്മ തിരുനെല്ലുരിന്റെ സാരഥികളുടെ അശ്രാന്ത പരിശ്രമങ്ങള്‍‌ക്ക്‌ ഒരു പൊന്‍ തിളക്കം.

ചുരുക്കത്തില്‍ ഒരു ഗ്രാമാന്തരീക്ഷത്തെ തന്നെ മാറ്റിപ്പണിയുന്ന വികസന നാള്‍ വഴികളുടെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി  സാക്ഷാതകരിച്ചു കൊണ്ടിരിക്കുകയാണ്‌. ഗ്രാമത്തിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പാത എന്ന നിലയില്‍ സുഗമമായ ഗതാഗത സൗകര്യത്തിന്‌ ഉതകുന്ന വിധത്തില്‍ ഒപ്പം വെളിച്ചവും തെളിച്ചവും സ്ഥാപിക്കുന്ന തരത്തില്‍ കാലാനുസൃതമയി പുരോഗമിപ്പിക്കണം എന്നതും നന്മ തിരുനെല്ലൂര്‍ ബന്ധപ്പെട്ടവര്‍‌ക്ക്‌ സമര്‍‌പ്പിച്ച നിവേദനത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

പ്രാദേശിക വികസന പദ്ധതികളിലും ഗ്രാമത്തിന്റെ പൊതു വിഷയങ്ങളിലും പ്രാദേശിക ഗ്രാമ പഞ്ചായത്ത്‌ നേതൃത്വവും പ്രതിനിധികളും ക്രിയാത്മകമായി പ്രവര്‍‌ത്തന ഗോദയിലുണ്ട്‌ എന്നത് ശ്‌ളാഘനീയമാണ്‌. തങ്ങളുടെ വഗ്ദത്തം പാലിക്കുന്നതിലെ ശുഷ്‌കാന്തിയില്‍ നന്മ തിരുനെല്ലൂര്‍ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. നാടിന്റെ പുരോഗതിയില്‍ ഇനിയും സഹകരണമുണ്ടാകാനുള്ള അഭ്യര്‍‌ഥന അര്‍‌ഥ ശങ്കക്കിടമില്ലാത്ത വിധം ഉള്‍‌കൊള്ളുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
31.07.2019

Saturday, March 18, 2017

സ്കൂള്‍ വാര്‍ഷികോത്സവം കൊടിയിറങ്ങി

തിരുനെല്ലൂര്‍: തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വാര്‍‌ഷികവും രക്ഷാകര്‍‌തൃ ദിനവും സമുചിതമായി അഘോഷിച്ചു.മാര്‍‌ച്ച്‌ 17  വൈകീട്ട് നടന്ന വൈവിധ്യമാര്‍‌ന്ന ആഘോഷ സം‌ഗമം മണലൂര്‍ മണ്ഡലം എം.എല്‍.എ ബഹു. മുരളി പെരുനെല്ലി ഉദ്‌ഘാടനം ചെയ്‌തു.സ്‌കൂള്‍ മാനേജര്‍ ശ്രീ.അബു കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീ.ഷരീഫ്‌ ചിറക്കല്‍ സ്വാഗത പ്രഭാഷണം നടത്തി.വാര്‍‌ഷിക റിപ്പോര്‍‌ട്ട്‌ പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍  അവതരിപ്പിച്ചു.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബഹു. എ.കെ ഹുസൈന്‍ എന്റോവ്‌മന്റ്‌ വിതരണം നിര്‍‌വഹിച്ചു.മുല്ലശ്ശേരി എ.ഇ.ഒ ശ്രീ മണി കണ്‌ഠലാല്‍ മുഖ്യാതിഥിയായ വേദിയില്‍ ശ്രീമതി അസ്‌മാബി നിസാര്‍ (ബ്ലോക് പഞ്ചായത്ത്‌ അം‌ഗം) ആശം‌സകള്‍ നേര്‍ന്നു.

കൂടാതെ പ്രദേശത്തെ പൗര പ്രമുഖരും ആദരണീയരുമായ.എ.എസ്‌.എം.അസ്‌ഗറലി തങ്ങള്‍ (ഖ്യു.എസ്‌.എ.പ്രസിഡണ്ട്‌),കെ.പി അഹമ്മദ്‌ ഹാജി (തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌),പി.എം രാഘവന്‍ (തിരുനെല്ലൂര്‍ ശിവക്ഷേത്ര ഭരണ സമിതി സെക്രട്ടറി),ഫാദര്‍ യേശുദാസ്‌ ചുങ്കത്ത്‌ സി.എം.ഐ(പ്രിന്‍‌സിപ്പാള്‍ കാര്‍മ്മല്‍ അക്കാദമി ചാലക്കുടി),പി.എം.സുബൈര്‍ (മുന്‍.പി.ടി.എ.പ്രസിഡണ്ട്‌), മോനിഷ പാടൂര്‍ (എം.പി.ടി.എ.പ്രസിഡണ്ട്‌), തുടങ്ങിയവരും സ്‌കൂള്‍ പൂര്‍‌വ വിദ്യാര്‍ഥികളും വേദിയെ ധന്യമാക്കി.അബൂബക്കര്‍ സിദ്ധീഖ്‌ (പി.ടി.എ. വൈസ്‌ പ്രസിഡണ്ട്‌)നന്ദി പ്രകാശിപ്പിച്ചു.നാട്ടുകാരുടെ മഹനീയ സാന്നിധ്യവും സഹകരണവും ഈ വാര്‍‌ഷികാഘോഷത്തെ തിരുനെല്ലുരിന്റെ ഉത്സവമാക്കി മാറ്റി.
18.03.2017

Monday, March 6, 2017

സോക്കര്‍ തൃശൂര്‍ ജേതാക്കള്‍

തിരുനെല്ലൂര്‍ :അബ്‌സാര്‍ മഞ്ഞിയില്‍ വിന്നേര്‍‌സ്‌ ട്രോഫിയില്‍ സോക്കര്‍ തൃശൂര്‍ മുത്തമിട്ടു സ്വന്തമാക്കി.സുഹൈല്‍ റണ്ണേര്‍സ് ട്രോഫി കാളിദാസ്‌ തളിക്കുളവും സ്വന്തമാക്കി.ബാല പ്രതിഭകളുടെ സ്‌മരണാര്‍‌ഥം മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍ ഒരുക്കിയ ആവേശോജ്ജ്വലമായ അഖില കേരള ഫൈവ്‌സ്‌ ഫ്‌ളഡ്‌ ലൈറ്റ് ഫുട്‌ബോള്‍ മാമാങ്കം കൊട്ടിക്കലാശിച്ചു. 

മത്സരങ്ങളില്‍ പങ്കെടുത്ത നല്ല കളിക്കൂട്ടങ്ങള്‍‌ക്കും,കളിക്കാര്‍‌ക്കും,ഉശിരന്‍ പ്രകടനം കാഴ്‌ച വെച്ച ഗോള്‍‌ വല കാത്തവര്‍‌ക്കും,കളി നിയന്ത്രിച്ചവര്‍‌ക്കും പ്രത്യേക അവാര്‍ഡുകള്‍ പ്രായോജകരുടെ സഹകരണത്തോടെ സമ്മാനിച്ചു.

മാര്‍‌ച്ച്‌ 4,5 തിയ്യതികളിലായി നടന്ന ആവേശോജ്ജ്വലമായ മത്സരങ്ങളുടെ ഉദ്‌ഘാടനം മുല്ലശ്ശേരി ഗ്രാമ പഞ്ചാത്ത്‌ പ്രസിഡണ്ട് ബഹു.ഹുസൈന്‍ ഏ.കെ യുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സംഗമത്തില്‍ മുല്ലശ്ശേരി ബ്ലോക് പ്രസിഡണ്ട്‌ ശ്രീമതി ലതിക വേണു ഗോപാല്‍ നിര്‍വഹിച്ചു.തദവസരത്തില്‍ പ്രദേശത്തെ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ ഔദ്യോഗിക മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുത്തു.

ഉസ്‌മാന്‍ മഞ്ഞിയില്‍,അബു കാട്ടില്‍,ജമാല്‍ ബാപ്പുട്ടി,പാവറട്ടി എസ്‌.ഐ അരുണ്‍,അബ്‌ദുല്‍ കബീര്‍ ആര്‍.വി,മുസ്‌തഫ എം.എ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഷം‌സുദ്ധീന്‍ പുതിയ പുര,ഇസ്‌മാഈല്‍ ബാവ,റഷിദ്‌ ഖാലിദ്, തുടങ്ങിയ പ്രമുഖര്‍ ഉദ്‌ഘാടന സം‌ഗമം ധന്യമാക്കി. 

രണ്ടാം ദിവസം മധ്യാഹ്നത്തോടെ മത്സരങ്ങള്‍‌ക്ക്‌ തുടക്കം കുറിച്ചു.സായാഹന സം‌ഗമത്തില്‍ ബഹു മുഖ പ്രതിഭകളായ ശ്രി.പി.കെ രാജന്‍,റഹ്‌മാന്‍ തിരുനെല്ലുര്‍ തുടങ്ങിയവര്‍ വിശിഷ്‌ടാതിഥികളായിരുന്നു.പ്രദേശത്തെ നിര്‍ധനരായവര്‍ക്ക്‌ വേണ്ടി മുഹമ്മദന്‍‌സ്‌ ഒരുക്കിയ സഹായ ഹസ്‌തം മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍  പ്രസിഡണ്ട്‌ അബ്‌ദുല്‍ കബീര്‍ ആര്‍.വി നിര്‍വഹിച്ചു.ഇന്ത്യന്‍ സമയം പാതിരാവിനു ശേഷമായിരുന്നു മത്സരങ്ങള്‍ സമാപിച്ചത്‌.

ആദ്യ ദിവസ ഉദ്‌ഘാടനവും രണ്ടാം ദിവസ സായാഹ്ന സം‌ഗമവും പാതിരാവിനു ശേഷം നടന്ന കൊട്ടിക്കലാശവും ദിതിരുനെല്ലൂര്‍ എഫ്.ബി പേജിലൂടെ തല്‍‌സമയം പ്രസാരണം ചെയ്‌തിരുന്നു.ദിതിരുനെല്ലൂരിന്റെ സഹകരണത്തോടെയുള്ള പ്രക്ഷേപണം രാജ്യത്തിനകത്തും പുറത്തുമുള്ള കായിക പ്രേമികള്‍ സ്വാഗതം ചെയ്‌തു. 

യുവ നിരയുടെ കര്‍‌മ്മോത്സുകതയെ ക്രിയാതമകമായി ഉപയോഗപ്പെടുത്താനുള്ള പ്രതിജ്ഞയും പ്രാര്‍‌ഥനയും പ്രഭാഷകരുടെയും സദസ്യരുടെയും ആശം‌സകളിലും ആശീര്‍‌വാദങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു.മുസ്‌തഫ.എം.എ,ഷമീര്‍,സനൂപ്‌,ഷഫീഖ്‌,ഷിഫാസ്‌,
നജ്‌മല്‍,ജസീം,ഫായിസ്‌,ജാഫര്‍,ഷാഹദ്‌,മുജീബ്‌,നാസര്‍,അജ്‌മല്‍,ഷമീം,
ഷാഹുല്‍,റഈസ്‌ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നു.

മുഹമ്മദന്‍‌സ്‌ തിരുനെല്ലൂരിന്റെ കലാ കായികാവേശങ്ങളെ മുഹമ്മദന്‍സ് ഖത്തര്‍ സ്വാഗതം ചെയ്യുകയും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.പ്രവാസി കൂട്ടായ്‌മകളായ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബി,എമിറേറ്റ്‌സിലേയും ഇതര ഗള്‍‌ഫ് രാജ്യങ്ങളിലെ തിരുനെല്ലുര്‍ പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും ആശം‌സകള്‍ രേഖപ്പെടുത്തി.

നിസാം നസീര്‍ തത്സമയ പ്രസാരണത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍‌ക്ക്‌ നേതൃത്വം നല്‍‌കി.


ദിതിരുനെല്ലൂര്‍
06.03.2017

Tuesday, February 28, 2017

സന്തോഷദായകമായ നിമിഷങ്ങള്‍

തിരുനെല്ലൂര്‍: രചനാത്മകമായ സം‌രം‌ഭത്തിന്റെ സന്തോഷദായകമായ നിമിഷങ്ങള്‍ അനുഗ്രഹീതമാണ്‌.സയ്യിദ്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ പറഞ്ഞു.തിരുനെല്ലൂര്‍ മഹല്ല്‌ പാര്‍‌പ്പിട സമുച്ചയ സമര്‍പ്പണ വേളയില്‍ സം‌ഗമത്തെ അഭിസം‌ബോധന ചെയ്യുകയായിരുന്നു തങ്ങള്‍.അല്ലാഹുവിനെ സ്‌മരിച്ചു കൊണ്ടും സ്‌തുതിച്ചു കൊണ്ടും പ്രാര്‍‌ഥനാ നിര്‍‌ഭരമായ അന്തരീക്ഷത്തില്‍ ആദരണിയനായ പാണക്കാട്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ കര്‍‌മ്മം നിര്‍‌വഹിച്ചു. തിരുനെല്ലൂരിലെ പുതിയ അദ്ധ്യായം തുന്നിച്ചേര്‍‌ക്കലിന്‌ ബഹു മുഖ വ്യക്തിത്വങ്ങള്‍ സാക്ഷിയായി.
പങ്കെടുക്കാന്‍ കഴിയാതെ പോയ സ്വദേശത്തും വിദേശാത്തുമുള്ള നാട്ടുകാരും അഭ്യുദയകാം‌ക്ഷികളും എഫ്‌.ബി ലൈവ് പ്രക്ഷേപണത്തിലൂടെയും ധന്യമുഹൂര്‍‌ത്തത്തിനു സാക്ഷ്യം വ്ഹിച്ചു.വൈകീട്ട്‌ നാലിന്‌ മണ്‍‌മറഞ്ഞ പൂര്‍‌വികര്‍‌ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനക്ക്‌ ശേഷം എല്ലാവരും കൂട്ടമായി സമുച്ചയ പരിസരത്തേക്ക്‌ എത്തിച്ചേരുകയായിരുന്നു.ബഹു അബ്‌ദുല്ല അഷ്‌റഫിയുടെ നേതൃത്തില്‍ പാരായണവും പ്രാര്‍‌ഥനയും നിര്‍‌വഹിച്ചതിനു ശേഷം.മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതമാശംസിച്ചു.തുടര്‍‌ന്ന്‌ ഉദ്‌ഘാടകനായ ബഹു.ഷമീറലി ഷിഹാബ്‌ തങ്ങള്‍ സദസ്സിനെ അഭിസം‌ബോധന ചെയ്‌തു.ബഹു.മഹല്ല്‌ പ്രസിഡണ്ട്‌ കെ.പി അഹമ്മദ്‌ ഹാജിയുടെ ഹൃസ്വമായ ഉപക്രമത്തെ തുടര്‍‌ന്ന്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  ബഹു എ.കെ ഹുസൈന്‍,ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ബഹു. ഷരീഫ്‌ ചിറക്കല്‍ എന്നിവര്‍ ആശം‌സകള്‍ നേര്‍‌ന്നു.
തിരുനെല്ലൂര്‍ മഹല്ല്‌ പരിധിയില്‍ പെട്ട മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മികച്ച വിജയം കരസ്ഥമാകിയവര്‍‌ക്കും പ്രതിഭകള്‍‌ക്കും പ്രത്യേക സമ്മാനങ്ങളുടെ വിതരണം മദ്രസ്സ സെക്രട്ടറി നൗഷാദ്‌ പി.ഐ യുടെ നിയന്ത്രണത്തില്‍ നടന്നു.എമിറേറ്റ്‌സ്‌ പ്രവാസി സം‌ഘത്തിന്റെ ഉപഹാരം പ്രതിനിധിയില്‍ നിന്നും സയ്യിദ്‌ ഷമീറലി ഷിഹാബ്‌ തങ്ങള്‍ ഏറ്റു വാങ്ങിയതിനു ശേഷം ഔദ്യോഗികമായ സമര്‍പ്പണത്തിനു വേണ്ടി  മുഖ്യാതിഥികളും,പ്രവാസി പ്രതിനിധികളും,മഹല്ല്‌ നേതൃത്വത്തവും മഹല്ലു നിവാസികളും ഭവന കവാടത്തിലേയ്‌ക്ക്‌ നീങ്ങി.ബഹു.ഷമീറലി ഷിഹാബ്‌ തങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ നാട മുറിച്ച്‌ സമര്‍പ്പണം നടത്തിയപ്പോള്‍ സാക്ഷികളായവര്‍  തക്‌ബീര്‍ മുഴക്കി സന്തോഷം പങ്കിട്ടു.
വീണ്ടൂം സദസ്സ്‌ സജീവമാകുമെന്ന അര്‍ഥത്തില്‍ സെക്രട്ടറി സദസ്സിനോട്‌ നിര്‍ദേശം നല്‍‌കിയെങ്കിലും നിമിഷങ്ങള്‍‌ക്കകം മഹാ സം‌ഗമം അവസാനിച്ചതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.തിരുനെല്ലുര്‍ മഹല്ല്‌ നേതൃ നിരയിലെ കെ.പി അഹമ്മദ്‌ ഹാജി,കുഞ്ഞു ബാവു മൂക്കലെ,ഖാദര്‍ മോന്‍ വി.എം,ജമാല്‍ ബാപ്പുട്ടി,മുസ്‌തഫ എം.എ,നൗഷാദ്‌ പി.ഐ,ഖാസ്സിം വി.കെ,ഹംസക്കുട്ടി പി.കെ,മുഹമ്മദ്‌ മോന്‍ കെ.വി,മുഹമ്മദലി പി.എം,മുഹമ്മദലി എന്‍.കെ,ഖാദര്‍ ആര്‍.വി,കുഞ്ഞു മോന്‍ ഹാജി ആര്‍.വി,ഫൈസല്‍ വി.എ,ഇബ്രാഹീം കുട്ടി എന്‍.വി,അബ്‌ദുല്‍ കബീര്‍ ആര്‍.വി,സിദ്ധീഖ്‌ എ.വി,ഉമ്മര്‍ പി.എം,സലീം പി.എം തുടങ്ങിയവര്‍ വേദിയെയും സദസ്സിനെയും സമ്പന്നമാക്കി.

അന്‍‌സാര്‍ അബ്‌ദുല്‍ അസീസ്
ദിതിരുനെല്ലൂര്‍
28022017

Wednesday, February 15, 2017

ആലംബ ഹീനരുടെ കണ്ണീരൊപ്പാന്‍

ദോഹ: അശരണരുടെയും അഗതികളുടെയും പരാധീനതകള്‍ പരിഗണിക്കാനും പരിഹരിക്കാനും പ്രഥമ പരിഗണന നല്‍‌കണം.ആലംബ ഹീനരുടെ കണ്ണീരൊപ്പാന്‍ ആവുന്നതൊക്കെ ചെയ്യണം.ഹമീദ്‌ ആര്‍.കെ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രഥമ പ്രവര്‍‌ത്തക സമിതി ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സം‌സാരിക്കുകയായിരുന്നു.സീനിയര്‍ അം‌ഗം. തുടര്‍‌ച്ചയയായി ചെയ്‌തു കൊണ്ടിരിക്കുന്ന വിപുലവും വ്യവസ്ഥാപിതവുമായ കാരുണ്യ പ്രവര്‍‌ത്തനങ്ങള്‍ ശ്ലാഘനീയമാണ്‌.ഇത്‌ ഒരിക്കലും ഒരു നഷ്‌ട കച്ചവടമായിരിക്കില്ല.തികച്ചും പ്രതികൂലമായ ദോഹയിലെ കാലാവസ്ഥയില്‍ ഒരുമിച്ചിരുന്ന്‌ നാടിന്റെയും മഹല്ലിന്റെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മാനസീകാവസ്ഥ വലിയ അനുഗ്രഹമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍‌ത്തു.

മഹല്ലിന്റെ സമഗ്ര വികസനം നമ്മുടെ അജണ്ടയുടെ ഭാഗമാണ്‌.ദീര്‍‌ഘ കാലാടിസ്ഥാനത്തിലുള്ള ഇത്തരം പദ്ധതികള്‍ സ്വദേശത്തും വിദേശത്തും ഉള്ളവരുടെ കൂടെ ആലോചനകളിലേയ്‌ക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം ഖ്യു.മാറ്റ്‌ നടത്തും.ഹൃസ്വകാല ഇടക്കാല പദ്ധതികളും ആസൂത്രണങ്ങളും നടപ്പില്‍ വരുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍‌ കൊണ്ട്‌ സദസ്സ്‌ സമ്പന്നമാകണം.പ്രസിഡന്റ്‌ ഷറഫു ഹമീദ് തന്റെ ആമുഖത്തില്‍ അഭ്യര്‍ഥിച്ചു.പ്രകടമായ ദാരിദ്ര്യത്തെ കുറിച്ച്‌ മാത്രമല്ല ആത്മീയമായ ദാരിദ്ര്യത്തെ കുറിച്ചും ഉറക്കെ ചിന്തിക്കണം.മാതാ പിതാക്കള്‍ മക്കള്‍ കുടും‌ബം എല്ലാം നമുക്ക്‌ വിഷയമാണ്‌. പരിമിതികളില്‍ നിന്നു കൊണ്ട്‌ ചില നീക്കങ്ങള്‍ ഇവ്വിഷയത്തിലും അനിവാര്യമാണ്‌.ഷറഫു ഹമീദ്‌ ഓര്‍‌മ്മിപ്പിച്ചു.

സന്നദ്ധ സം‌രം‌ഭങ്ങളില്‍ ശ്രദ്ധയൂന്നാനുള്ള ആഹ്വാനം തന്നെയായിരുന്നു വൈസ്‌  പ്രസിഡന്റ് കെ.ജി റഷീദും,ട്രഷറര്‍ സലീം നാലകത്തും,സെക്രട്ടറി ഷൈദാജും ആശം‌സാ പ്രസംഗങ്ങളില്‍ അടിവരയിട്ടത്‌.സഹോദര സമുദായാം‌ഗങ്ങളെ ചതുര്‍‌മാസ സം‌ഗമങ്ങളില്‍ ഉള്‍‌പെടുത്തേണ്ടതിന്റെ അനിവാര്യത അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടില്‍ ഒര്‍‌മ്മിപ്പിച്ചു.ശേഷം ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ  വിശദമായ റിപ്പോര്‍ട്ട്‌ അവതരണവും ചര്‍‌ച്ചയും നടന്നു.

തുടര്‍‌ന്ന്‌ അം‌ഗങ്ങള്‍‌ക്ക്‌ സഭയെ അഭിമുഖീകരിച്ച്‌ സം‌സാരിക്കാനുള്ള അവസരം നല്‍‌കപ്പെട്ടു.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബു മുഹമ്മദ്‌ മോന്‍,അനസ്‌ ഉമര്‍,ആരിഫ്‌ ഖാസ്സിം,ഹമീദ്‌ ആര്‍.കെ,ജാബിര്‍ ഉമര്‍ , ലത്വീഫ് അഹമ്മദ്‌,നസീര്‍ മുഹമ്മദ്‌, അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,റഷാദ്‌ കെ.ജി,റഷിദ്‌ കെ.ജി,സലീം നാലകത്ത്‌,ഷഹിര്‍ പി.എ,ഷൈദാജ്‌ മൂക്കലെ,ഷമീര്‍ കുഞ്ഞു,ഷിഹാബ്‌ ആര്‍.കെ,ഷൈബു ഖാദര്‍ മോന്‍,താജുദ്ധീന്‍ എന്‍.വി,തൗഫീഖ്‌ താജുദ്ധീന്‍,യൂസഫ്‌ ഹമീദ്‌ എന്നിവര്‍ തങ്ങളുടെ പ്രഥമ പ്രവര്‍‌ത്തക സമിതി സം‌ഗമ അവസരം വിനിയോഗിച്ചു.മൂന്നു മിനിറ്റില്‍ അധികരിക്കാതെ പുതു മുഖങ്ങളടക്കം എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചു.

സമൂഹത്തില്‍ നിന്നും ചോര്‍‌ന്നു പോയിക്കൊണ്ടിരിക്കുന്ന ധാര്‍‌മ്മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനുള്ള നല്ല ശ്രമങ്ങള്‍ ആവശ്യമാണെന്ന്‌ അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.വൈവാഹിക ബന്ധങ്ങളിലെ ഉലച്ചില്‍, കുടും‌ബങ്ങളിലും കൂട്ടു കുടും‌ബങ്ങളിലും പരസ്‌പര ബന്ധങ്ങളിലും വന്നു കൊണ്ടിരിക്കുന്ന വിടവുകള്‍ തുടങ്ങി പലതും ഇസ്‌ലാമിക മൂല്യങ്ങളും പാഠങ്ങളും ബുദ്ധിപൂര്‍‌വ്വവും ബോധപൂര്‍‌വ്വവും ഗ്രഹിക്കാത്തതിന്റെ തിക്തഫലങ്ങളാണെന്നും അഭിപ്രായം ഉയര്‍‌ന്നു.സമയവും സന്ദര്‍‌ഭവും നോക്കി സാമൂഹികാവബോധം ലക്ഷ്യമാക്കി ഒരു മുഴു ദിന ക്യാമ്പിനെ കുറിച്ച്‌ ആലോചിക്കാമെന്ന്‌ അധ്യക്ഷന്‍ പ്രതികരിച്ചു.

ചര്‍‌ച്ചയിലും സമവായത്തിലും ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഹൃസ്വമായി പരാമര്‍ശിക്കാം:-
ഖ്യു.മാറ്റ്‌ അം‌ഗങ്ങള്‍ക്ക് പ്രവാസ കാലത്ത് അത്യാഹിതങ്ങളൊ ജീവഹാനിയൊ സം‌ഭവിച്ചാല്‍ അനുവദിക്കുന്ന സ്നേഹ സ്‌പര്‍‌ശം തുടരാന്‍ ധാരണയായി.ഈ പദ്ധതി 2016 മുതല്‍ പ്രാബല്യത്തിലുണ്ട്‌.നിശ്ചിത തുക അം‌ഗങ്ങളില്‍ നിന്നും ശേഖരിച്ച് സ്നേഹ സ്‌പര്‍‌ശത്തിനുള്ള തുക സമാഹരിക്കും.കാത്തു കാത്തിരുന്ന സുവനീര്‍ പ്രകാശനം വരുന്ന ചെറിയ പെരുന്നാളിനു  നിര്‍‌വഹിക്കും.ത്രൈമാസ/ചതുര്‍‌മാസ അജണ്ടയില്‍ പ്രഥമ സ്ഥാനം തുടര്‍‌ന്നു കൊണ്ടിരിക്കുന്ന സാന്ത്വന സഹായമായിരിക്കും.കഴിഞ്ഞ കാലയളവില്‍ അമ്പതോളം പേരായിരുന്നു ഈ പദ്ധതിയുടെ ഗുണ ഭോക്താക്കള്‍.പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യഥോചിതം പ്രായോജകരെ കണ്ടെത്തി സാന്ത്വനം വിപുലപ്പെടുത്തും.വിദ്യാര്‍ഥി വിദ്യാര്‍‌ഥിനികളെ പരീക്ഷാ കാലത്തിനു സജ്ജമാക്കാനും പ്രോത്സാഹിപ്പിക്കാനുമുതകുന്ന പഠനക്കളരി; ഇപ്പോള്‍ അവധിയില്‍ നാട്ടിലുള്ള സെക്രട്ടറി ഹാരിസ്‌ അബ്ബാസിന്റെ നേതൃത്വത്തില്‍ സം‌ഘടിപ്പിക്കും.വിവാഹ സഹായാഭ്യര്‍ഥനകള്‍ക്ക്‌ ഒരു നിശ്ചിത വിഹിതം മാത്രം അനുവദിക്കാനും;ഈ ആവശ്യാര്‍‌ഥം സ്വതന്ത്രമായ ഫണ്ട്‌ സ്വരൂപിക്കാനും തീരുമാനിച്ചു.അനുയോജ്യമായ സമയവും സന്ദര്‍‌ഭവും കണ്ടെത്തി ഒരു ഒത്തു കൂടല്‍ ഒരുക്കാന്‍ തിരുമാനിച്ചു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്‌ തയാറാക്കപെട്ട മാര്‍‌ഗ നിര്‍‌ദേശക രേഖ പ്രവര്‍‌ത്തക സമിതിയിലും നിര്‍‌വാഹക സമിതിയിലും അഭിപ്രായ സമന്വയം നടത്തിയതിനു ശേഷം അടുത്ത ത്രൈമാസ/ചതുര്‍‌മാസ സം‌ഗമത്തില്‍ ജനറല്‍ ബോഡിയുടെ അംഗീകാരം നേടാന്‍ തീരുമാനിച്ചു.

ആരോഗ്യ കേന്ദ്രം, പള്ളി - മദ്രസ്സാങ്കണ ശുചീകരണവും സൗന്ദര്യ വത്കരണവും,പള്ളി കുളവും അനുബന്ധ പദ്ധതികളും, മരം നടീല്‍ തുടങ്ങിയവയും  വിഭാവനയിലുണ്ടെങ്കിലും ഒരു മൂര്‍‌ത്ത രൂപം ചര്‍‌ച്ചയില്‍ ഉരുത്തിരിഞ്ഞ്‌ വന്നിട്ടില്ല.

ഊര്‍‌ജജസ്വലരായ പുതുമുഖങ്ങള്‍ ഈ സമിതിയുടെ ഐശ്വര്യമാണ്‌.അവരുടെ സങ്കല്‍‌പങ്ങളും വീക്ഷണങ്ങളും വിലപ്പെട്ടതും.ഇക്കരെയിരുന്നും അക്കരയെ മറക്കാതെ സ്വപ്നങ്ങള്‍ നെയ്യുകയാണ്‌.കഴിയുന്നതും കഴിയാത്തതും എന്നൊരു തരം തിരിവ്‌ ആവശ്യമില്ല.കഴിയാത്തതെന്നു തോന്നുന്നത്‌ ആത്മ വിശ്വാസത്തോടെ ഏറ്റെടുക്കുകയാണ്‌ വേണ്ടത്‌.കേവലമായ ഒരു നേതൃത്വവും സമിതിയും സഭയും എന്നതല്ല നമ്മുടെ കാഴ്‌ചപ്പാട്‌.പ്രവര്‍‌ത്തന നൈരന്തര്യമായിരിക്കണം ഖത്തര്‍ മഹല്ലു അസോസിയേഷന്റെ മുഖ മുദ്ര.സമാപന പ്രസം‌ഗത്തില്‍ അസീസ്‌ മഞ്ഞിയില്‍ ഉണര്‍‌ത്തി.

ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ പ്രാര്‍‌ഥനയോടെ തുടങ്ങിയ  യോഗം രാത്രി 9.45 ന്‌ സമാപിച്ചു.അവധിയില്‍ നാട്ടിലുള്ള 5 പേരും അനിവാര്യമായ കാരണങ്ങളാല്‍ ഹാജറാകാന്‍ കഴിയാത്ത അം‌ഗവും ഒഴികെ 23 പേരും യോഗത്തില്‍ സം‌ബന്ധിച്ചു.

Friday, February 10, 2017

കര്‍മ്മ നിരതനായ ഗ്രാമ സേവകന്‍

തിരുനെല്ലൂര്‍:തിരുനെല്ലുരുള്‍കൊള്ളുന്ന മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജനസമ്മതനായ ഒരു പ്രസിഡന്റിനെ തിരുനെല്ലൂര്‍ എന്ന ഗ്രാമത്തിനു സം‌ഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ ഗ്രാമവാസികള്‍‌ക്ക്‌ അഭിമാനിക്കാം.പഞ്ചായത്തിലെ ഒരോ വിഷയവും സൂക്ഷ്‌മമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യാനുള്ള സന്നദ്ധതയായിരിക്കണം എ.കെ ഹുസൈന്‍ എന്ന ഗ്രാമ പഞ്ചായത്ത്‌ നായകനെ വ്യതിരിക്തനാക്കുന്നത്‌.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിനെ തരിശു രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെടാനുള്ള പഞ്ചായത്തിന്റെ ശ്രമകരമായ ഉദ്യമം വിജയിക്കുമാറാകട്ടെ എന്ന്‌ ഒരോ ഗ്രാമവാസിയും അകമഴിഞ്ഞു പ്രാര്‍ഥിക്കുന്നുണ്ടാകാം.

തിരുനെല്ലുരിലെ കൃഷി ഉത്സവം രാഷ്‌ട്രീയ സാമുഹിക സാംസ്‌കാരിക കാര്‍ഷിക രം‌ഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉത്സവഛായയില്‍ സമാപനം കുറിച്ചിരിക്കുന്നു.ഈ സാഹചര്യത്തില്‍ ഇനി പുര്‍ത്തീകരിക്കപ്പെടാനുള്ള ദൗത്യത്തെ പ്രസിഡന്റിന്റെ ഭാഷയില്‍ തന്നെ ദിതിരുനെല്ലൂര്‍ ഇവിടെ പകര്‍‌ത്തുന്നു.

''കൃഷി മുഖ്യ ജീവിതോപാധിയും, സംസ്കാരവുമായി സ്വീകരച്ചു പോന്നിരുന്ന ഒരു പഴയ കാലഘട്ടമുണ്ടായിരുന്നു തിരുനെല്ലൂരിന്. അകാലത്തില്‍ എന്നോ കൈമോശം സംഭവിച്ച തിരുനെല്ലൂരിന്‍റെ ആ പഴയ നെല്ലറ തിരികെ പിടിക്കാന്‍ ഒരു വര്‍ഷമായി നടത്തുന്ന ശ്രമം ഇന്ന് വിജയം കണ്ടിരിക്കുന്നു. ബാല്യത്തില്‍ കേട്ടു മറന്ന കൊയ്ത്തു പാട്ടിന്‍റെ ഈണവും കുഞ്ഞാറ്റ കിളികളുടെ കലമ്പലും പുന്നെല്ലിന്‍റെ ഗന്ധവും വീണ്ടും നുകരാള്ള മോഹം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലം തന്നെയാണിതെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്.
മുല്ലശ്ശേരി പഞ്ചായത്തിനെ തരിശുരഹിത ഗ്രാമമാക്കുമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ഈവര്‍ഷത്തെ പദ്ധതി രേഖയുടെ പ്രഖ്യാപനം സഫലമാകുക കൂടിയാണ് ഇന്ന് ഇവിടെ. പറമ്പന്തുള്ളി കിഴക്കെ പറപ്പാടത്തെ 7 ഏക്കര്‍ നിലം കൂടി കൃഷിയോഗ്യമാക്കി കഴിഞ്ഞാല്‍  മുല്ലശ്ശേരി പഞ്ചായത്ത് 'തരിശുരഹിത' ഗ്രാമമായി പ്രഖ്യാപിക്കപ്പെടും. ഗ്രാമപഞ്ചായത്തിന്‍റെ ഈ ശ്രമത്തെ സര്‍വ്വാത്മനാ പിന്തുണച്ച് സഹായിച്ച എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ഈസന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
10.02.2017

Tuesday, January 17, 2017

ത്രസിപ്പിക്കുന്ന പ്രതികരണം

ദോഹ:ത്രസിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രതികരണം.അഭിമാനകരം ഈ മുഹൂര്‍‌ത്തം.മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ഒരാഴ്‌ച നീണ്ടു നിന്ന ഓണ്‍‌ലൈന്‍ സര്‍വെ ഫലം പ്രസിദ്ധീകരിച്ചു കൊണ്ട്‌ പ്രാദേശിക വാര്‍ത്താ പ്രസാരണ സംവിധാനമായ ദിതിരുനെല്ലുര്‍ വിശദീകരിച്ചു.

ക്രിയാത്മകമായ പ്രവര്‍‌ത്തന പരമ്പരകള്‍ സര്‍ഗാത്മകമായി പരിപോഷിപ്പിക്കപ്പെടുമ്പോള്‍ സംഗീതം പോലെ ആസ്വാദ്യകരമാകും.മുഹമ്മദന്‍‌സ്‌ ഖത്തര്‍ സാരഥികള്‍‌ക്കും അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന നിരതരായവര്‍‌ക്കും ആശം‌സകള്‍ നേര്‍‌ന്നു കൊണ്ട്‌ ദിതിരുനെല്ലൂരിന്റെ പ്രതിനിധി ഓണ്‍‌ലൈന്‍ സര്‍വെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദിതിരുനെല്ലൂരിന്റെ ശരാശരി അനുഗാമികളില്‍ 30 ശതമാനം സ്വദേശത്തും വിദേശത്തും വസിക്കുന്ന തിരുനെല്ലൂര്‍‌ മഹല്ലു പരിധിയില്‍ പെട്ടവരാണെന്നാണ്‌ നിഗമനം.30 ശതമാനം ചാവക്കാട്‌ പ്രാന്ത പ്രദേശത്തുള്ളവരും 20 ശതമാനം തൃശുര്‍ ജില്ലയുടെ ഇതര താലൂക്കുകളിലുള്ളവരും 20 ശതമാനം പേര്‍ ജില്ലക്ക്‌ പുറത്തുള്ളവരുമായിരിക്കാം.തിരുനെല്ലൂര്‍ മഹല്ലു പരിധിയിലെ ഓണ്‍ലൈന്‍ വായനക്കാര്‍ 90 ശതമാനം പേര്‍ സര്‍വെ തുടങ്ങി 7 ദിവസം പുര്‍ത്തിയാവുന്നതോടെ ഹാജറായിട്ടുണ്ട്‌.ഇതില്‍ 44 ശതമാനം പേര്‍ മൊബൈല്‍ ഫോണിലും 66 ശതമാനം കമ്പ്യൂട്ടറിലും സര്‍‌വെയെ നിരിക്ഷിച്ചു.കമ്പ്യൂട്ടറില്‍ നിരിക്ഷിച്ചവരില്‍ അധിക പേരും സര്‍വെയില്‍ സഹകരിച്ചു.ഹാജറായവരില്‍ 20 ശതമാനം പേര്‍  ഏറെ അനുകൂലമായി  മാത്രം പ്രതികരിക്കുകയും ചെയ്‌തു.

തിരുനെല്ലുരിലെ കായിക ലോകത്തിനു വെള്ളവും വളവും നല്‍കുന്നതില്‍ പ്രശം‌സനീയമായ സഹകരണം നല്‍കിക്കൊണ്ടിരിക്കുന്ന ദോഹയിലെ പ്രസിദ്ധ എക്‌സ്‌ചേഞ്ചുകളായ ഇസ്‌ലാമിക്‌ എക്‌സ്‌ചേഞ്ചും സിറ്റി എക്‌സ്‌ചേഞ്ചും  അതിന്റെ തലവന്മാരായ യൂസഫ്‌ ഹമീദ്‌,ഷറഫു ഹമീദ്‌ എന്നിവര്‍ മുഹമ്മദന്‍‌സ്‌ ഖത്തറിനെ പ്രശം‌സ അറിയിച്ചിട്ടുണ്ട്‌.

നാടിന്റെ  രൂപവും ഭാവവും യുവാക്കളിലൂടെയാണ്‌ പ്രകടമാകുക.ഊര്‍‌ജ്ജസ്വലരായ യുവതയുടെ മാനസീകമായ ആരോഗ്യം ശാരീരികമായ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലും കൂടെയാണ്‌ നിര്‍വചിക്കപ്പെടുന്നത്‌.പ്രശം‌സാര്‍ഹമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ഓരോ കുതിപ്പും സാര്‍‌ഥകമാകട്ടെ.മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ പ്രവര്‍‌ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഓണ്‍‌ലൈന്‍ സര്‍‌വെയുടെ പ്രതിഫലനത്തെ പ്രശംസിച്ചു കൊണ്ടും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ സാരഥി. ഷറഫു ഹമീദ്‌ പറഞ്ഞു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തകര്‍‌ക്കും ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍‌ക്കും വേണ്ടി ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പ്രത്യേക അഭിനന്ദന സന്ദേശം കൈമാറിയിട്ടുണ്ട്‌.കലാ കായിക വിഭാഗത്തെ പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഖ്യുമാറ്റ്‌ സ്വപ്‌നത്തെ പൂവണിയിപ്പിക്കുക എന്ന ദൗത്യം മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഹൃദ്യമായി കതിരണിയിക്കുകയായിരുന്നു എന്ന സന്തോഷം ജനറല്‍ സെക്രട്ടറി തന്റെ  സന്ദേശത്തില്‍ അടിവരയിട്ടു സൂചിപ്പിച്ചു.

ഇന്റര്‍‌നാഷണല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധികളായ അസീസ്‌ മഞ്ഞിയില്‍,അഫ്‌സല്‍ ഇബ്രാഹീം,ഷിയാസ്‌ അബൂബക്കര്‍,ഷിഹാബ്‌ ഇബ്രാഹീം എന്നിവരും മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങളെയും അതു വഴിയുണ്ടായ പ്രതിഫലനങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.

സലീം നാലകത്ത്‌  (ചെയര്‍‌മാന്‍) ഷൈദാജ്‌ കുഞ്ഞു ബാവു (ടീം മാനേജര്‍) റഷീദ്‌ കെ.ജി (കോഡിനേറ്റര്‍) ഷിഹാബ്‌ ആര്‍.കെ  (ക്യാപ്‌റ്റന്‍) എന്നിവരാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ അണിയറ ശില്‍‌പികള്‍.

ഷറഫു സെയ്‌തു മുഹമ്മ്‌ദ്‌,ഹാരിസ്‌ അബ്ബാസ്‌ എന്നിവര്‍‌ യഥാ ക്രമം മുഹമ്മദന്‍‌സ്‌ ഖത്തര്‍  എ,ബി ടീമുകളുടെ അരങ്ങിലെ നായകരാണ്‌.അന്‍വര്‍ പി.കെ,തൗഫിഖ്‌ താജുദ്ധീന്‍ എന്നീ യുവ താരങ്ങള്‍‌ ഉപ നായകരും.

തിരുനെല്ലൂരിന്റെ സ്വന്തം മുഹമ്മദന്‍‌സ്‌ ഖത്തറിനു വേണ്ടി ആവേശത്തോടെ അങ്കത്തിനറങ്ങി കളം നിറഞ്ഞാടുന്ന യുവ വാഗ്ദാനങ്ങള്‍ :- ഷിഹാബ്‌,ഇര്‍‌ഷാദ്‌ കെ.കെ,മൊയ്‌നു,ഷൈദാജ്‌,റഷാദ്‌,ഹം‌ദാന്‍,റഹ്‌മാന്‍,സലീം,ഫൈസല്‍,ഷഹീര്‍ ഇബ്രാഹീം,റഷീദ്‌,നൗഫല്‍,ഫിറോസ്‌,നിഷീദ്‌,റഈഫ്‌,അസ്‌ലം ഖാദര്‍‌ മോന്‍,ഫാസില്‍,ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍,ഷഹീര്‍ അഹമ്മദ്‌,നബീല്‍,ഷബീര്‍ ഇബ്രാഹീം,അന്‍‌വര്‍ ഖാദര്‍‌ മോന്‍,ആഷി ഉസ്‌മാന്‍,അഫ്‌സല്‍ ഖാദര്‍‌ മോന്‍,ജാസിര്‍ തുടങ്ങിയവരാണ്‌.

ദിതിരുനെല്ലുര്‍.
17.01.2017